Monday, June 6, 2011

വൈശാഖോല്‍സവത്തിന് കൊട്ടിയൂരില്‍...



വൈശാഖോല്‍സവത്തിന് പെരുമാളെക്കാണാന്‍ കൊട്ടിയൂരെത്തി. സമയം 10 മണി കഴിഞ്ഞെങ്കിലും ഊര്‍ജ്ജദായിനിയായ വാവലിപ്പുഴയില്‍ മുങ്ങി, മുങ്ങിയെടുത്ത കല്ല് ഉരച്ച് കുറിതൊട്ട് ഈറനോടെ അക്കരെക്ഷേത്രത്തിലേക്ക്....





ചാറ്റല്‍മഴയില്‍ കാനനമധ്യത്തിലെ കുഴമ്പുപരുവമായ മണ്‍പാതയിലൂടെ പെരുമാള്‍ കുടികൊള്ളുന്ന മണിത്തറ മുന്നിലേക്ക് ... ജനത്തിരക്കില്‍ അലിഞ്ഞ് ശീവേലികാണാനുള്ള കാത്തുനില്‍പ്പ്... താല്‍ക്കാലികമായി കെട്ടിയുയര്‍ത്തിയ ഓലമേഞ്ഞ ഷെഡുകള്‍... എങ്ങും ഭക്തിസാന്ദ്രമായ അന്തരീക്ഷം... 



മറ്റു ക്ഷേത്രങ്ങള്‍ക്കില്ലാത്ത എന്തോ ഒരു പ്രത്യേകത അക്കരെ കൊട്ടിയൂരില്‍ കാണാനായി. പുഴയില്‍ മുങ്ങി ഈറനോടെയുള്ള ക്ഷേത്രദര്‍ശനമാവാം. അമ്പലമില്ലാതെ മണിത്തറയിലിരിക്കുന്ന പെരുമാളാവാം. എന്തായാലും ഈശ്വരസാമീപ്യം ആവോളം അനുഭവിച്ചേ ഏതൊരു ഭക്തനും കൊട്ടിയൂര്‍ വിടൂ.





ഭൃഗുമുനിയുടെ താടിയെന്ന് സങ്കല്പിക്കുന്ന ഓടപ്പൂവും വാങ്ങി, അടുത്ത വര്‍ഷവും വന്നെത്തുവാന്‍ അവസരമൊരുക്കണേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് മടക്കം...